മുംബൈ നമ്പർ വൺ

10:38 PM Mar 09, 2023 | Deepika.com
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ മുംബൈ ലീഗിലെ തുടർച്ചയായ മൂന്നാം വിജയമാണ് സ്വന്തമാക്കിയത്.

കൂറ്റൻ സ്കോറുകൾ ശീലമായ ഡബ്ല്യുപിഎല്ലില്ലെ ആദ്യ രണ്ട് സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരത്തിൽ ചെറിയ സ്കോറുകളാണ് പിറന്നത്. ക്യാപിറ്റൽസ് ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് ഓവറുകൾ ബാക്കി നിൽക്കെ മത്സരം പൂർത്തിയാക്കി.

സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 105/10(18)
മുംബൈ ഇന്ത്യൻസ് 109/2(15)


യാസ്തിക ഭാട്ടിയ(41) - ഹെയ്‌ലി മാത്യൂസ്(32) ഓപ്പണിംഗ് സഖ്യം നൽകിയ മികച്ച അടിത്തറ മുംബൈയുടെ റൺചേസ് അനായാസമാക്കി. യഥാക്രമം എട്ടും ആറും ഫോറുകളാണ് ഇരുവരും പായിച്ചത്. 8.5 ഓവറിൽ ടീം സ്കോർ 65-ൽ നിൽക്കെ ഭാട്ടിയ പുറത്തായെങ്കിലും മത്സരം മുംബൈ കൈപ്പിടിയിലൊതുക്കിയിരുന്നു.

പിന്നാലെയെത്തിയ നതാലി സ്കിവർ(23*), ഹർമൻപ്രീത് കൗർ(11*) എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മത്സരം അവസാനിപ്പിച്ചു. മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി മാത്യൂസിനെ പുറത്താക്കിയ അലീസ് കാപ്സിയാണ് ക്യാപിറ്റൽസ് നിരയിലെ മികച്ച ബൗളർ. അമേരിക്കൻ താരം താര നോറിസാണ് ഭാട്ടിയയെ പുറത്താക്കിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപിറ്റൽസിനെ സൈക ഇസ്ഹാഖ്, ഇസി വോംഗ്, മാത്യൂസ് എന്നിവർ ചേർന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ മൂവരും ക്യാപിറ്റൽസിന്‍റെ റണ്ണൊഴുക്ക് പിടിച്ചുകെട്ടിയതോടെ ടീം പരുങ്ങലിലായി.

43 റൺസ് നേ‌ടിയ മെഗ് ലാനിംഗ് മാത്രമാണ് ക്യാപിറ്റൽസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. എട്ട് ബാറ്റർമാർ ഒറ്റയക്ക സ്കോറിന് പുറത്തായ മത്സരത്തിൽ ജമീമ റോഡിഗ്രസ്(25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ആദ്യമായി ഇലവനിൽ ഉൾപ്പെട്ട മലയാളി ഓൾറൗണ്ടർ മിന്നു മാണി പൂജ്യത്തിന് പുറത്തായി.

ഒന്നാം സ്ഥാനത്തുള്ള മുംബൈ പോയിന്‍റ് നേട്ടം ആറാക്കി ഉയർത്തിയപ്പോൾ ക്യാപിറ്റൽസ് നാല് പോയിന്‍റുമായി രണ്ടാമത് തുടരുന്നു.