ഖവാജ കരുത്തില്‍ ഓസീസ്

05:16 PM Mar 09, 2023 | Deepika.com
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്.

ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി കരുത്തില്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി. 104 റണ്‍സുമായി ഖവാജയ്‌ക്കൊപ്പം 49 റണ്‍സോടെ കാമറൂണ്‍ ഗ്രീന്‍ ക്രീസിലുണ്ട്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് കവാജ-ട്രാവിസ് ഹെഡ് ഓപ്പണിംഗ് സംഖ്യം മികച്ച തുടക്കം നല്‍കി. 61 റണ്‍സ് പടത്തുയര്‍ത്തിയ ശേഷമാണ് ഹെഡ് (32) പുറത്തായത്. പിന്നാലെ എത്തിയ മാര്‍നസ് ലബുഷെയ്‌ന് (മൂന്ന്) കാര്യമായി ഒന്നും ചെയ്യാനായില്ല.

താത്കാലിക നായകന്‍ സ്റ്റീവ് സ്മിത്തിനെ (38) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ ഖവാജ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് മേൽകൈ സമ്മാനിച്ചു.

സ്മിത്തിന് പിന്നാലെ പീറ്റര്‍ ഹാന്‍സ്‌കോം (17) മടങ്ങിയതോടെയാണ് ഗ്രീന്‍-ഖവാജ സഖ്യം ഒന്നിച്ചത്. ക്ഷമയോടെ ബാറ്റ് വീശിയ ഖവാജ 251 പന്തുകള്‍ നേരിട്ടാണ് 104-ല്‍ എത്തിയത്. കരിയറിലെ 14-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരായ ആദ്യ സെഞ്ചുറിയുമാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.