അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്രത്യേകം തയാറാക്കിയ നാണയം ടോസ് ചെയ്തത് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. രാവിലെ ഇരു നായകന്മാര്ക്കും അവരവരുടെ പ്രധാനമന്ത്രിമാര്‍ ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചു.
വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ 50-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുള്ള നാലാം ടെസ്റ്റ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ജയം അനിവാര്യമാണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒരു മാറ്റവുമായിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തി. മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയൻ ടീം.
ഇന്ത്യ: രോഹിത് ശര്‍മ(കാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത് (കാപ്റ്റന്‍), പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുഹ്നെമാന്.
അഹമ്മദാബാദ് ടെസ്റ്റ്: ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു
01:17 PM Mar 09, 2023 | Deepika.com