കെപിസിസി യോഗത്തിൽ പൊട്ടിത്തെറി; സുധാകരന് വിമർശനം

09:19 PM Mar 08, 2023 | Deepika.com
തിരുവനന്തപുരം: പാർട്ടി പുനഃസംഘടന അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് കെപിസിസി യോഗത്തിൽ കലഹം. പാർട്ടി അധ്യക്ഷൻ കെ. സുധാകരനെതിരെ നേതാക്കൾ രൂക്ഷവിമർശനം ഉന്നയിച്ചു.

ചർച്ചകൾ കൂടാതെയാണ് പട്ടിക തയാറാക്കിയതെന്നും പാർട്ടി വർക്കിംഗ് പ്രസിഡന്‍റായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പരാതിപ്പെട്ടു. റായ്പൂർ പ്ലീനറിയിലെ തീരുമാനം അനുസരിച്ച് ഭാരവാഹി പട്ടികയിൽ സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി. നാലു തവണയായി പരസ്പര വിരുദ്ധമായ നിർദേശങ്ങൾ കെപിസിസിയിൽ നിന്നു ഡിസിസികളിലേക്ക് കൈമാറിയതായും ആക്ഷേപമുണ്ട്.

പുനഃസംഘടന വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും രണ്ട് ജില്ലകളിൽ നിന്ന് മാത്രമാണ് ഡിസിസി ഭാരവാഹികളുടെ ലിസ്റ്റ് ലഭിച്ചതെന്നും സുധാകരൻ മറുപടി നൽകി. പ്രശ്നപരിഹാരത്തിനായി ഭാരവാഹികൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.