ഒഡീഷ മന്ത്രിയെ വെടിവച്ചുകൊന്ന കേസ്: പ്രതിക്കു മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

02:29 AM Mar 08, 2023 | Deepika.com
ഭൂവനേശ്വർ: ഒഡീഷമന്ത്രി നബ കിഷോർ ദാസിനെ വെടിവച്ചുകൊന്നകേസിലെ പ്രതിയായ പോലീസ് കോൺസ്റ്റബിൾ ഗോപാൽദാസിന് മാനസിക ബുദ്ധിമുട്ടുകൾ ഇല്ലെന്നു ജാർസുഗുഡ ജില്ലാ കോടതി. മെഡിക്കൽ ബോർഡ് പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതി വ്യക്തമാക്കി.

ഗോപാൽദാസിനു മാനസികപ്രശ്നങ്ങളുണ്ടെന്ന് നിഹാംസിലെ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചിനാണ് മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കോടതിയിൽ ലഭിച്ചത്.

ജനുവരി 29നാണ് ഗോപാൽദാസ് മന്ത്രിയെ കൊലപ്പെടുത്തിയത്. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാജോലിക്കായി നിയോഗിക്കപ്പെട്ട ഗോപാൽദാസ് കൊലപ്പെടുത്തിയത്. ഗോപാൽദാസ് 12 മാനസിക രോഗത്തിനു ചികിത്സയിലാണെന്ന് ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരുന്നു.