കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരെ വഞ്ചനാക്കേസ്

02:19 PM Mar 04, 2023 | Deepika.com
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ വഞ്ചനാക്കേസ്. കേസില്‍നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.

ചേരാനല്ലൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബകോടതിയില്‍ ഉള്‍പ്പെടെ ഭാര്യ ഭര്‍ത്താവിനെതിരെ നല്‍കിയ കേസില്‍ നിന്ന് താന്‍ പിന്മാറാം എന്നാവശ്യപ്പെട്ട് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

കേസുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് അടക്കം തടഞ്ഞുവയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.

പണം വാങ്ങിയ ശേഷം ആലുവ കോടതിയില്‍ ഇയാള്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ചു. എന്നാല്‍ കുടുംബകോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതോടെയാണ് ഇയാള്‍ പരാതിയുമായി രംഗത്തെത്തിയത്.