""പൂതി മനസില്‍ വച്ചാല്‍ മതി''; കേരളം പിടിക്കുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ വേണുഗോപാല്‍

02:18 PM Mar 04, 2023 | Deepika.com
കോഴിക്കോട്: കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദിക്ക് കേരളത്തെ ശരിക്ക് മനസിലായിട്ടില്ല എന്നു വേണം കരുതാനെന്ന് വേണുഗോപാല്‍ പറഞ്ഞു.

ലോക്‌സഭയില്‍ പൂജ്യം സീറ്റായിരിക്കും ബിജെപിക്ക് കേരളത്തില്‍ നിന്ന് ലഭിക്കുക. കേരളം പിടിക്കുമെന്ന പൂതി മോദി മനസില്‍ വെച്ചാല്‍ മതിയെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെയും വേണുഗോപാല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, ഇരുവര്‍ക്കും ഒരേ ലക്ഷ്യമാണ്.

കേന്ദ്രം പാചക വാതകത്തിന് വില കൂട്ടുമ്പോള്‍ ഇവിടെ ഇന്ധന സെസ് കൂട്ടുകയാണ്. അവിടെ മോദി ഇവിടെ പിണറായി എന്നതാണ് സ്ഥിതി. തങ്ങള്‍ക്കെതിരായി എഴുതുന്ന ആളുകളെ സിപിഎം ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന് വേണുഗോപാല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമം ജനാധിപത്യത്തിന്‍റെ കറുത്തമുഖമായി വേണം കണക്കാക്കാനെന്നും വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.