ജനകീയ പ്രതിരോധ യാത്ര: തേക്കിന്‍കാട് ഇപിയെത്തും; സിപിഎമ്മിന് ആശ്വാസം

02:17 PM Mar 04, 2023 | Deepika.com
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍ ഒടുവിലെത്തുന്നു. വൈകുന്നേരം അഞ്ചിന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി പങ്കെടുക്കുക.

കഴിഞ്ഞ മാസം 20ന് കാസര്‍ഗോഡ് നിന്ന് തുടങ്ങിയ ജാഥയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു.

റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയില്‍ പരാതിയായതിലും മാധ്യമങ്ങളില്‍ വാര്‍ത്തയായതിലും ഇപി കടുത്ത പ്രതിഷേധത്തിലായിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസഹകരണത്തിന് പിന്നിലെന്നാണ് സൂചന.

എന്നാല്‍ സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞദിവസം ഇപി വ്യക്തമാക്കി. കേരളം മുഴുവന്‍ ഒരു പോലെയാണെന്നും ഏത് ജില്ലയിലും പങ്കെടുക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാനായി ഇ.പി. ജയരാജന്‍ രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു.