കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണം: ഷുഹൈബ് വധക്കേസില്‍ സതീശന്‍

12:05 PM Mar 03, 2023 | Deepika.com
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

കേസിലെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയേണ്ടതെന്ന് സതീശന്‍ ചോദിച്ചു.

പി.ജെ.ആര്‍മിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വര്‍ഷങ്ങളായി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് ഇയാള്‍. ആകാശിനെ സിപിഎം ഒക്കത്ത് വച്ച് നടക്കുകയായിരുന്നെന്നും സതീശന്‍ വിമര്‍ശിച്ചു.

ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതെന്നും സതീശന്‍ പറഞ്ഞു.

ഷൂഹൈബ് വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.