അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ നെഫ്യൂ റിയോ; നാഗാലാൻഡിൽ താമരത്തിളക്കം

09:36 AM Mar 02, 2023 | Deepika.com
കൊഹിമ: നാഗാലാൻഡിൽ അറുപത് സീറ്റുകളിൽ 51 സീറ്റുകൾ ഉറപ്പിച്ച് ബിജെപി സഖ്യം. ബിജെപി-എൻഡിപിപി സഖ്യം കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുമെന്ന് ഉറപ്പായി. ഇതോ‌‌ടെ അഞ്ചാം തവണയും നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം 51 സീറ്റിന് മുന്നിൽ നിൽക്കുകയാണ്. എൻപിഎഫിന് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എട്ട് സീറ്റുകളും മറ്റുള്ളവർ ഒന്നുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. നാലു വനിത സ്ഥാനാർഥികളാണ് ഇത്തവണ നാഗാലാൻഡിൽ നിന്നും ജനവിധി തേടുന്നത്.

പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.

വോട്ടെടുപ്പിന് മുന്നേ തന്നെ നാഗാലാൻഡിൽ ഒരു ബിജെപി സ്ഥാനാർഥി ജയം ഉറപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.