എസ്എഫ്ഐ പ്രവർത്തകർ വധിക്കുമെന്ന് ഭയം; ദീർഘകാല അവധിയിൽ പ്രവേശിച്ച് ഡോ.രമ

11:01 AM Feb 28, 2023 | Deepika.com
കാസർഗോഡ്: വിദ്യാർഥികൾക്കെതിരേ മോശം പരാമർശം നടത്തിയ കാസർഗോഡ് ഗവൺമെന്‍റ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രമ ദീർഘകാല അവധിയിൽ പ്രവേശിച്ചു. മാർച്ച് 31 വരെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

കോളജിലെ എസ്എഫ്ഐ പ്രവർത്തകർ തന്നെ അക്രമിച്ചെന്നും ഇതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്നും രമ അറിയിച്ചു. സമരത്തിൽ ഒരു ധാർമ്മികതയും പുലർത്താത്ത എസ്എഫ്ഐ പ്രവർത്തകർ തന്‍റെ വധം നടത്താൻ കാത്തിരിക്കുകയാണെന്നും അതിന് നിന്ന് കൊടുക്കാൻ ഇല്ലെന്നും രമ വ്യക്തമാക്കി.

രമയ്ക്കെതിരായ സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. രമയെ കോളജിൽ തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു.

കാംപസിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടതിനെത്തുടർന്ന് പരാതിപ്പെടാൻ എത്തിയ വിദ്യാർഥികളോട് തനിക്ക് മുന്നിൽ ഇരിക്കാൻ പാടില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണാൻ തനിക്കിപ്പോൾ സമയമില്ലെന്നും രമ പറഞ്ഞതായിരുന്നു സംഭവങ്ങളുടെ തുടക്കം.

കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തതോടെ രമ പുറത്തിറങ്ങി ചേംബറിനുള്ളിൽ പതിനഞ്ചോളം വിദ്യാർഥികളെ പൂട്ടിയിടുകയായിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി ആർ.ബിന്ദു ഇടപെട്ട് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് രമയെ നീക്കിയിരുന്നു.