മെസി ദ ബെസ്റ്റ്; ഡിബു മികച്ച ഗോളി

05:06 AM Feb 28, 2023 | Deepika.com
പാരിസ്: മെസിയല്ലാതെ മറ്റാര്? സാധ്യതാ പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുകളും നിഷ്പ്രഭമാക്കി ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസി സ്വന്തമാക്കി. മെസിയുടെ രണ്ടാം ദ ബെസ്റ്റ് പുരസ്കാരമാണിത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാർസയുടെ സ്പാനിഷ് താരം അലക്സിയ പുട്ട്യെയസ് നിലനിർത്തി. 2022-ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മെസി സ്വന്തമാക്കിയപ്പോൾ, ലോക കിരീടം നേടിയ അർജന്‍റീനയും പുരസ്കാര നിശയിൽ അനവധി നേട്ടങ്ങൾ കൊയ്തു.

അർജന്‍റീനയെ ലോകകിരീടത്തിലേക്ക് നയിച്ച രക്ഷപ്പെടുത്തലുകളുമായി നിറഞ്ഞാടിയ എമിലിയാനോ മാർട്ടീനസ് മികച്ച പുരുഷ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മെസിക്ക് കപ്പ് നേടാൻ അസാധ്യ സേവുകൾ നടത്തിയ ആരാധകരുടെ പ്രിയ "ഡിബു' തന്നെയായിരുന്നു ഈ പുരസ്കാരത്തിനുള്ള ഫേവറിറ്റ്.

36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്‍റീനയ്ക്ക് ലോക കിരീടം നൽകിയ ലയണൽ സ്കലോണി മികച്ച പരിശീലകനായപ്പോൾ, മികച്ച വനിതാ പരിശീലകയായി ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെ പരിശീലക സറീന വിയെഗ്‌മാൻ തെരഞ്ഞെടുക്കപ്പെട്ടു.

മേരി ഏർപ്സ് മികച്ച വനിതാ ഗോളിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്കാസ് പുരസ്കാരം മാർചിൻ ഒലെസ്കി സ്വന്തമാക്കി. ക്രച്ചസിന്‍റെ സഹായത്തോടെ പോരാടുന്ന ഒലെസ്കിക്ക്, പാരാ ഫുട്ബോളിൽ വാർറ്റ് പോർസ്നാൻ എഫ്സിക്കായി നേടിയ സിസർ കട്ട് ആണ് പുരസ്കാരം നേടിക്കൊടുത്തത്.

ഫെയർപ്ലേ പുരസ്കാരം, കളിക്കളത്തിൽ ബോധരഹിതനായി വീണ എഫ്കെ ഓസ്ട്രിയ താരത്തിന്‍റെ ജീവൻ രക്ഷിച്ച ലൂക്കാ ലോഷാവില്ലിക്കാണ്. മികച്ച ആരാധക കൂട്ടത്തിനുള്ള പുരസ്കാരം അർജന്‍റീന നേടി.

പുരസ്കാരനിശയിൽ ഇതിഹാസതാരം പെലെയ്ക്ക് ഫുട്ബോൾ ലോകം ആദരമർപ്പിച്ചു. മരണാനന്തര ബഹുമതിയായി ഫിഫ നൽകിയ പ്രത്യേക പുരസ്കാരം പെലെയ്ക്ക് വേണ്ടി പത്നി മാർസിയ അയോക്കി ഏറ്റുവാങ്ങി. ചടങ്ങിന് മുമ്പായി ബ്രസീലിയൻ താരം റൊണാൾഡോ നസാരിയോ പെലെ അനുസ്മരണ പ്രഭാഷണം നടത്തി.