മുഖ്യമന്ത്രി ഇന്ധനം നിറയ്ക്കുന്നത് മാഹിയിൽനിന്ന്, പത്ത് രൂപയാണ് ഇതിലൂടെ ലാഭമെന്ന് സുരേന്ദ്രൻ

05:31 PM Feb 27, 2023 | Deepika.com
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ വാഹനവ്യൂഹവും മലബാറിലെത്തിയാല്‍ മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിലൂടെ ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസമെന്ന് അദ്ദേഹം തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എം.വി. ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചതും മാഹിയില്‍നിന്നാണ്.

ജിഎസ്ടി കുടിശികയായ 780 കോടി കിട്ടിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇതുവരെ ബാലഗോപാല്‍ പറഞ്ഞത് 20,000 കോടി കിട്ടാനുണ്ടെന്നാണ്. ഇതും പറഞ്ഞാണ് ഇവര്‍ രണ്ട് രൂപ സെസ് കൂട്ടി ജനങ്ങളെ വഞ്ചിച്ചത്.

ദേശീയപാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം ഞങ്ങള്‍ നല്‍കാമെന്ന് നിതിന്‍ ഗഡ്കരിയോട് സമ്മതിച്ച പിണറായി വിജയന്‍ അതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.