സർക്കാർ ജീവനക്കാരുടെ നാലാം ശനിയാഴ്ച അവധി; ശിപാർശ മുഖ്യമന്ത്രി തള്ളി

04:46 PM Feb 26, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ മുഖ്യമന്ത്രി തള്ളി.

സർവീസ് സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനത്തിൽ നിന്നും സർക്കാർ പിന്നാക്കം പോയത്. പ്രവൃത്തി സമയം 15 മിനിറ്റ് ദിവസവും വർധിപ്പിച്ച് നാലാം ശനിയാഴ്ച അവധി എന്നതായിരുന്നു ഭരണപരിഷ്കാര കമ്മീഷന്‍റെ നിർദ്ദേശം.

വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയി സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ജോലി സമയം വർധിപ്പിക്കുന്നതിനെയും കാഷ്വൽ ലീവ് 20 എണ്ണത്തിൽ നിന്നും 18 ആയി കുറയ്ക്കുന്നതിനെയും ജീവനക്കാരുടെ സംഘടനകൾ ശക്തമായി എതിർത്തു. ഇതോടെയാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയത്.