"പ്രത്യേക ക്ഷണിതാവാക്കാമെന്ന് കോൺഗ്രസ് നേതൃത്വം, ഓ വേണ്ടെന്ന് തരൂർ'

04:47 PM Feb 26, 2023 | Deepika.com
റായ്പുർ: പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ കോൺഗ്രസിൽ ചേരിതിരിഞ്ഞ് നേതാക്കൾ. പ്രവർത്തക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവ് പദവി സ്വീകരിക്കില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം.

പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന പരോക്ഷ വിമര്‍ശനവും തരൂര്‍ ഉന്നയിച്ചു. പല വിഷയങ്ങളിലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുന്നില്ല. ബിജെപിയെ ശക്തമായി നേരിടണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയുണ്ടായിരിക്കണമെന്നും തരൂര്‍ പറഞ്ഞു.