രണ്ട് ഗോൾ വീതം നേടിയ വിനീഷ്യസ് ജൂനിയറും കരിം ബെന്‍സേമയും റയലിനായി തിളങ്ങി. എഡര്‍ മിലിറ്റാവോയും ടീമിനായി വലകുലുക്കി.
സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിൽ സ്വപ്ന തുല്യമായ തുടക്കമാണ് ലിവര്‍പൂളിന് ലഭിച്ചത്. നാലാം മിനിറ്റിൽ തന്നെ ഡാര്വിന് ന്യൂനസ് ചെമ്പടയ്ക്ക് ലീഡ് നൽകി. 14ാം മിനിറ്റിൽ മുഹമ്മദ് സാല ലീഡ് വർധിപ്പിച്ചു. എന്നാൽ പിന്നീട് റയൽ താരങ്ങൾ കത്തിക്കയറിയതോടെ മത്സരം ലിവര്‍പൂളിന്റെ കെെവിട്ടു.