സാന്പത്തിക പ്രതിസന്ധിക്കിടയിൽ മന്ത്രി സജി ചെറിയാന് 85,000 രൂപ വാടകയ്ക്ക് വീട്

08:22 PM Feb 14, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ നികുതികളും കുത്തനെ ഉയർത്തിയതിനു പിന്നാലെ മന്ത്രി സജി ചെറിയാന് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് ഔദ്യോഗിക വസതി കണ്ടെത്തി സർക്കാർ. തൈക്കാട് ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392-ാം നന്പർ ആഡംബര വസതിയാണ് മന്ത്രി സജി ചെറിയാന്‍റെ താമസത്തിനായി സർക്കാർ വാടകയ്ക്ക് എടുത്തത്.

85,000 രൂപ പ്രതിമാസ വാടകയ്ക്കു പുറമേ കറന്‍റ് ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയും നൽകണം. വാടക വീടിന്‍റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ഇതിനും ലക്ഷങ്ങൾ വേണ്ടിവരും.

ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. വഞ്ചിയൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണു വസതി. ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം.

സജി ചെറിയാൻ നേരത്തെ മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കവടിയാർ ഹൗസ് മന്ത്രി വി. അബ്ദുറഹിമാനു നൽകിയിരുന്നു.