കേരളം കണക്കുകള്‍ ഹാജരാക്കാതിരുന്നിട്ട് കേന്ദ്രത്തെ പഴിക്കുന്നു: ധനമന്ത്രി നിർമല

04:23 PM Feb 13, 2023 | Deepika.com
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. എജി അംഗീകരിച്ച കണക്ക് 2017 മുതല്‍ കേരളം ഹാജരാക്കിയിട്ടില്ല. ഇത് ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശിക ഉടന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

എജിയുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നെങ്കില്‍ അത് എജിയും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അടുത്ത മാസത്തെ നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ വിഹിതം കേരളത്തിനും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.