ബിജെപി, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു

03:53 PM Feb 09, 2023 | Deepika.com
തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനവ്യാപകമായി നടത്തിയ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇതിന് പിന്നാലെ പോലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ ഇവിടെനിന്ന് നീക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ഇതിനിടെ ബിജെപിയുടെ മാര്‍ച്ചും കളക്ട്രേറ്റിന് സമീപമെത്തി. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ ഇവര്‍ക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേടിന് പുറത്തുകയറി പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല. ഇവര്‍ കളക്ട്രേറ്റിന് മുന്‍വശത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുന്നിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയതോടെ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ഇവിടെ സംഘടിച്ച് പ്രതിഷേധം തുടരുകയാണ്.