പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ ശക്തരായ പാരീ സാൻ ഷെർമയ്ൻ സെമിയിൽ പുറത്ത്. ഒളിമ്പിക് മാർസെയിലിനോട് തോൽവി ഏറ്റുവാങ്ങിയാണ് തുടർച്ചയായ രണ്ടാം വർഷവും പിഎസ്ജി ഫ്രഞ്ച് കപ്പ് ഉയർത്താതെ മടങ്ങുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജിയുടെ തോൽവി.
സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും സ്റ്റാർട്ടിംഗ് ഇലവണിൽ ഇറങ്ങിയിരുന്നു. പരിക്കേറ്റ് വിശ്രമത്തിലുള്ള കൈലിയൻ എംബാപ്പെ ഉണ്ടായിരുന്നില്ല. മത്സരത്തിൽ മികച്ച പോരാട്ടം പുറത്തെടുത്ത മാർസെയിൽ പിഎസ്ജിയെ അട്ടിമറിക്കുകയായിരുന്നു.
31-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ അലക്സിസ് സാഞ്ചസ് മാർസെയിലിന് ലീഡ് സമ്മാനിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സെർജിയോ റാമോസിലൂടെ പിഎസ്ജി സമനില നേടി. രണ്ടാം പകുതിയിൽ മാലിനോവ്സ്കി (57') നേടിയ ഗോളിൽ മാർസെയിൽ വീണ്ടും മുന്നിലെത്തി.
തിരിച്ചുവരവിനുള്ള പിഎസ്ജിയുടെ ശ്രമങ്ങൾ മാർസെയിലിന്റെ പ്രതിരോധത്തിൽ തട്ടി മടങ്ങി. പതിനാലു തവണ ജേതാക്കളായ പിഎസ്ജി ഫൈനൽ കാണാതെ പുറത്ത്.
മെസിയും നെയ്മറും കളിച്ചിട്ടും തോൽവി; പിഎസ്ജി ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്
11:56 AM Feb 09, 2023 | Deepika.com