ചിന്ത സുഹൃത്ത്; താമസിച്ചത് വാടക നൽകിയെന്നും റിസോർട്ട് ഉടമ

09:32 PM Feb 08, 2023 | Deepika.com
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം തന്‍റെ റിസോർട്ടിൽ വാടക നൽകിയാണ് താമസിച്ചതെന്നും ഇവർ കുടുംബസുഹൃത്താണെന്നും തങ്കശേരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ.

ചിന്തയുടെ മാതാവിന്‍റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത് ഡോക്ടറായ തന്‍റെ ഭാര്യയാണെന്ന് റിസോർട്ട് ഉടമ വ്യക്തമാക്കി. സ്ഥാപനം നിശ്ചയിച്ച വാടക കൃത്യമായി നൽകിയാണ് അവർ താമസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രതിദിനം 8500 രൂപ വരെ വാടക വരുന്ന കൊല്ലത്തെ റിസോർട്ട് മുറിയിലാണ് ചിന്താ ജെറോം താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് ഏകദേശം 38 ലക്ഷം രൂപ ചെലവായി എന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം ഇഡിക്കും വിജിലൻസിനും പരാതി നല്‍കിയിരുന്നു.

ഇതിന് മറുപടിയായി, അമ്മയുടെ ചികിത്സയ്ക്കായി ആണ് ആഡംബര റിസോർട്ടിലെ അപ്പാർട്ട്മെന്‍റിൽ താമസിച്ചതെന്ന് ചിന്ത വ്യക്തമാക്കിയിരുന്നു.

മാസം 20,000 രൂപ വാടകയുള്ള അപ്പാർട്ട്മെന്‍റിൽ ഏതാനും നാളുകൾ വസിച്ചിരുന്നു. വൈദ്യുത ചാർജും വാട്ടർ ചാർജും ഉൾപ്പെടുന്ന ഈ വാടക താനും അമ്മയും മാറിമാറിയാണ് നൽകിയത്. സർക്കാർ സ്കൂളിലെ അധ്യാപികയായ അമ്മയുടെയും പരേതനായ തന്‍റെ പിതാവിന്‍റെയും സമ്പാദ്യമുപയോഗിച്ചാണ് ചെലവുകൾ നടത്തിയതെന്നും ചിന്ത അറിയിച്ചിരുന്നു.