ഗോഹട്ടി: ആസാമിൽ ശൈശവ വിവാഹത്തിനെതിരായ വ്യാപക നടപടിയിൽ രണ്ടായിരത്തിലധികം പേർ അറസ്റ്റിലായി. ശൈശവ വിവാഹം നടത്തുന്ന വരെ പിടികൂടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപകമായി തെരച്ചിൽ ആരംഭിച്ചത്. പരിശോധന അടുത്ത കുറച്ച് ദിവസങ്ങളിലും തുടരും.
ആസാമിൽ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി ആരംഭിച്ചു. ഇതുവരെ 2044 പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശത്തെത്തുടർന്ന് ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഓഫീസർ ജി.പി. സിംഗ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ശൈശവ വിവാഹങ്ങളുടെ റിപ്പോർട്ടുകൾ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിനൊടുവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4000 കേസുകൾ രജിസ്റ്റർ ചെയ്തത്.
ബിശ്വനാഥ്, ധുബ്രി, ബാർപേട്ട, കൊക്രജാർ, ഹോജായ് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്.
ആസാമിൽ ശൈശവ വിവാഹത്തിനെതിരെ വ്യാപക നടപടി; രണ്ടായിരത്തിലധികം ആളുകൾ പിടിയിൽ
07:21 AM Feb 04, 2023 | Deepika.com