ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസ് 2019 മുതല്‍ കോഴ വാങ്ങിയെന്ന് എഫ്‌ഐആര്‍

03:10 PM Feb 02, 2023 | Deepika.com
കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സൈബി ജോസ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എഫ്‌ഐആര്‍ വിജിലന്‍സ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

അഴിമതി നിരോധനനിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്. സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായി ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.