""വനംവകുപ്പിന്‍റെ ആത്മവീര്യം തകര്‍ക്കരുത്''; വനംമന്ത്രി നിയമസഭയില്‍

02:51 PM Feb 01, 2023 | Deepika.com
തിരുവനന്തപുരം: വന്യജീവിശല്യം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്താതെ പരാജയമെന്ന് പറയുന്നത് ശരിയല്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കേരളത്തിന്‍റെ മാത്രം തീരുമാന പരിധിയിൽ വരുന്ന കാര്യങ്ങളല്ല ഇത്. വന്യജീവിശല്യം എങ്ങനെ തടയാമെന്നതില്‍ സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകല്‍ അധ്വാനിക്കുന്നുണ്ടെന്നും അവരുടെ ആത്മവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു.

ചിന്നക്കനാലില്‍ ശക്തിവേല്‍ എന്ന വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാരുണസംഭവമാണ്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ മകന് വനംവകുപ്പില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു

മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സണ്ണി ജോസഫാണ് അടിയന്തരപ്രമേയത്തിന് അനുമതി നേടിയത്.