ആവിയ്ക്കല്‍-കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം ഉപേക്ഷിക്കാന്‍ കോര്‍പറേഷന്‍

04:00 PM Jan 30, 2023 | Deepika.com
കോഴിക്കോട്: ആവിയ്ക്കല്‍ തോട്- കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തില്‍ നിന്ന് പിന്മാറാന്‍ കോഴിക്കോട് കോര്‍പറേഷന്‍. പ്ലാന്‍റ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ മാസങ്ങളായി സമരം തുടരുന്ന സാഹചര്യത്തിലാണിത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ഇനി പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷവും അവസാനിക്കുന്ന സാഹചര്യത്താണ് പദ്ധതി ഉപേക്ഷിക്കുന്നത്.

30 ശതമാനമെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അടുത്ത വര്‍ഷത്തേയ്ക്ക് ഇതിനായി നീക്കി വച്ച തുക ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പദ്ധതി എവിടെയും എത്താത്ത സാഹചര്യത്തിലാണ് പിന്മാറുന്നതെന്നാണ് വിശദീകരണം

സംസ്ഥാന സര്‍ക്കാര്‍ ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാല്‍ മാത്രം പ്ലാന്‍റ് നിര്‍മാണം നടത്തുമെന്നും കോർപറേഷൻ അറിയിച്ചു.