തൊടുപുഴ: മുട്ടത്തെ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചിരുന്ന വൃദ്ധന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്റ അയൽവാസിയായ ഉല്ലാസ് ആണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ജനുവരി 24-നാണ് യേശുദാസിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികയതില്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തലയിൽ രക്തം കട്ടപിടിച്ചാണ് യേശുദാസ് മരിച്ചതെന്ന് തെളിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജനുവരി 19-ന് ഉല്ലാസ് യേശുദാസിന്റെ മുറിയിൽ എത്തിയതായി കണ്ടെത്തി. യേശുദാസ് തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉല്ലാസ് ഇയാളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം മൂർച്ഛിച്ച വേളയിൽ ഉല്ലാസ് യേശുദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തൊടുപുഴയിലെ ലോഡ്ജിൽ നടന്നത് കൊലപാതകം; പ്രകോപനകാരണം പീഡനശ്രമം
06:41 PM Jan 28, 2023 | Deepika.com