കുവൈറ്റിൽ വിരലട‌യാളത്തിൽ കുടുങ്ങി അഞ്ഞൂറിലേറെ പേർ

12:17 PM Jan 28, 2023 | Deepika.com
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലും മറ്റു അതിർത്തി മാർഗങ്ങളിലും ഏർപ്പെടുത്തിയ വിരലടയാള പരിശോധനയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ഞൂറിലേറെ പേരെ പിടികൂടി തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം. പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്.

2011ൽ ആണു വിരലടയാള പരിശോധന ഏർപ്പെടുത്തിയത്. നേരത്തേ നാടുകടത്തപ്പെട്ടവരെയും പ്രവേശന നിരോധനമുള്ള വിഭാഗത്തിൽ പെട്ടവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെയുമാണ് ഇത്തരത്തിൽ പിടികൂടി തിരിച്ചയക്കുക.

കുവൈറ്റിൽ നിന്ന് പോകുന്നവരും വരുന്നവരും കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥന് മുൻപിൽ വിരലടയാള പരിശോധനയ്ക്ക് വിധേയരാകണം. നാടുകടത്തപ്പെട്ട ശേഷം പുതിയ പാസ്പോർട്ടിൽ വരുന്നവരും വിരലടയാള പരിശോധനയിൽ പിടിയിലാകും.