ത്രിപുര സിപിഎം എംഎല്‍എയും കോൺഗ്രസ് നേതാവും ബിജെപിയിൽ

07:57 PM Jan 27, 2023 | Deepika.com
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സിപിഎം എംഎല്‍എയും കോൺഗ്രസ് നേതാവും ബിജെപിയിൽ. എംഎല്‍എ മൊബോഷര്‍ അലി, മുതിർന്ന കോൺഗ്രസ് നേതാവ് ബില്ലാൽ മിയ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

വടക്കൻ ത്രിപുരയിലെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അലി. മിയ 1988-ലും 1998-ലും രണ്ട് തവണ പടിഞ്ഞാറൻ ത്രിപുരയിലെ ബോക്സാനഗർ സീറ്റിൽ വിജയിച്ചു. ഇരുവരും മുതിർന്ന ന്യൂനപക്ഷ നേതാക്കളും കൂടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അലി പാർട്ടി വിട്ടത്. അലിയുടെ കൈലാസഹർ മണ്ഡലം ഇത്തവണ സഖ്യകക്ഷിയായ കോൺഗ്രസിന് സിപിഎം വിട്ടുകൊടുത്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണി 47 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 13 സീറ്റുകൾ കോൺഗ്രസിനാണ്.