ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം മാറ്റിവച്ചു. ഡോക്യുമെന്റ റിയുടെ പ്രദർശനം തടയാൻ പോലീസ് ശ്രമം നടത്തിയതോടെയാണിത്.
വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് സർവകലാശാലയുടെ ഗൈറ്റുകളും അടച്ചു. വിദ്യാർഥികളെ അകത്തേക്കും പുറത്തേക്കും കടത്തിവിടാൻ പോലീസ് തയാറാകാതിരുന്നതോടെ സംഘർഷമുണ്ടായി. വന്‍ സന്നാഹമാണ് സ്ഥലത്ത് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഇന്ന് വൈകുന്നേരം ആറിന് പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും വലിയ എതിർപ്പാണ് വിദ്യാർഥികൾ നേരിട്ടത്.
ജാമിയ മിലിയയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചു
06:03 PM Jan 25, 2023 | Deepika.com