കാലിഫോർണിയ വെടിവയ്പ്പ്; ആക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

01:31 PM Jan 23, 2023 | Deepika.com
വാഷിംഗ്ടൺ ഡിസി: കാലിഫോര്‍ണിയയില്‍ പത്ത് പേരെ വെടിവച്ച് കൊല്ലുകയും നിരവധിപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ആക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഏഷ്യന്‍ വംശജനായ ഹു കാന്‍ ട്രാ(72)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ടപ്പോൾ ഇയാൾ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന് അകത്ത് നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

കലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസിന്‍റെ കിഴക്കേ അതിർത്തിയിലുള്ള മോന്‍ററേ പാർക്ക് നഗരത്തിലെ ഡാൻസ് ബാറിൽ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ആക്രമണസമയത്ത് ആയിരക്കണക്കിനു പേർ സ്ഥലത്തുണ്ടായിരുന്നു. മോന്‍ററേ പാർക്കിൽ ചൈനീസ് വംശജർ ഉൾപ്പെടെയുള്ള ഏഷ്യക്കാരാണു ഭൂരിപക്ഷം. 60,000 പേരാണു നഗരത്തിലുള്ളത്.

ഈ വർഷം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണു മോണ്ടേറേ പാർക്കിൽ അരങ്ങേറിയത്.