ആലപ്പുഴ വാഹനാപകടം; മരിച്ച യുവാക്കൾ ഐഎസ്ആർഒയിലെ കാന്‍റീൻ നടത്തിപ്പുകാർ

08:37 AM Jan 23, 2023 | Deepika.com
ആലപ്പുഴ: ദേശീയപാതയിൽ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച കാർ യാത്രികരായ യുവാക്കൾ തിരുവനന്തപുരം ഐഎസ്ആർഒയിലെ കാന്‍റീൻ നടത്തിപ്പുകാർ. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍റോതുരുത്ത് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.

എല്ലാവരും 30 വയസിൽ താഴെ പ്രായമുള്ളവരാണ്. പുലർച്ചെ 1.30ഓടെ കാക്കാഴം മേല്‍പാലത്തിന് സമീപത്ത് വച്ച് ഇവർ സഞ്ചരിച്ച ഓള്‍ട്ടോ കാറും എതിരെ വന്ന ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. തകഴി, അമ്പലപ്പുഴ, ആലപ്പുഴ മേഖലകളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രണ്ടുപേരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ വണ്ടാനം മെഡിക്കൽ കോളജിൽ വച്ചുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഇവർ ഉടൻ ആശുപത്രിയിലെത്തും.

ഇവർ സഞ്ചരിച്ച കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്ത് അപകടം പതിവാണെന്ന് പ്രദേശവാസി പറഞ്ഞു. ലോറിയുടെ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്. ഇവർക്ക് നിസാരപരിക്ക് മാത്രമേയുള്ളു.