തൃശൂര്‍: അപകടത്തില്‍ പരിക്കേറ്റെത്തിയ ആദിവാസി മൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി. ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് തൃശൂർ വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ചികിത്സ നൽകിയില്ലെന്നാണ് പരാതി.
രമേഷ്, വൈഷ്ണവ് എന്നിവരാണ് ആരോഗ്യമന്ത്രിക്കും കളക്ടർക്കും പരാതി നല്‍കിയത്. അപകടത്തിൽ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നൽകിയില്ല. ചികിത്സ കിട്ടാതായതോടെ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയതായും പരാതിയിൽ പറയുന്നു.
ഒപി സമയം കഴിഞ്ഞു, അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നിഷേധിച്ചു
05:31 PM Jan 22, 2023 | Deepika.com