കള്ളക്കേസ് എടുത്തെന്ന് പരാതി; പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

12:50 PM Jan 21, 2023 | Deepika.com
തിരുവനന്തപുരം: പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് (28) ആണ് മരിച്ചത്. കള്ളക്കേസില്‍ കുടുക്കി പോലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് യുവാവ് അവസാനമായി അറിയിച്ചത്. വിഴിഞ്ഞം പോലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് ജീവനൊടുക്കുന്ന വിവരം അറിയിച്ചത്.

തന്‍റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പോലീസ് തന്‍റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് യുവാവ് പറയുന്നു. തൊടപുഴ സിഐക്കെതിരെയാണ് യുവാവിന്‍റെ പരാതി.

ഫോൺ വിളി അവസാനിക്കുന്നതോടെ താനും അവസാനിക്കുകയാണെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതിനു ശേഷം ജീവനൊടുക്കാൻ പോകുകയാണെന്ന വിവരം ഫോൺ കോൺടാക്ടിലുള്ളവർക്കെല്ലാം അയച്ചു. ഇതിനു പിന്നാലെയാണ് അമൽജിത്ത് തൂങ്ങിമരിച്ചത്. ഫോണ്‍വിളിക്ക് പിന്നാലെ പോലീസ് ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.