ഇരിട്ടി: പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്.
ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാന് (47) നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് സുലൈമാന് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.
സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിട്ടു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്.
കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്. ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്.
പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ പുലിയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
11:22 AM Jan 21, 2023 | Deepika.com