തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളിൽ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. ജപ്തിയുടെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് വൈകുന്നേരം അഞ്ച് വരെയാണ് കളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി. ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് കളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്.
തൃശൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി.
പാലക്കാട് 16 ഇടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു. ഇടുക്കിയിൽ ആറ് നേതാക്കളുടേയും പത്തനംതിട്ടയിൽ മൂന്ന് നേതാക്കളുടേയും ആലപ്പുഴയിൽ രണ്ട് നേതാക്കളുടേയും സ്വത്ത് വകകൾ ജപ്തി ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം: ജപ്തി നടപടികൾ ഇന്നും തുടരുന്നു
10:59 AM Jan 21, 2023 | Deepika.com