ആശയുടെ ആത്മഹത്യ; കുട്ടികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍

10:01 AM Jan 21, 2023 | Deepika.com
തൃശൂര്‍: നാട്ടികയില്‍ ഭര്‍തൃവീട്ടില്‍വച്ച് ജീവനൊടുക്കിയ ആശയുടെ മക്കളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍. ഭര്‍തൃസഹോദരന്‍ മാനസികമായി പീഡിപ്പിച്ചതായി ആശ പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഭര്‍തൃവീട്ടില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കാട്ടി കോടതിയെ സമീപിക്കുമെന്ന് മരിച്ച ആശയുടെ കുടുംബം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍വച്ച് കുന്നിക്കുരു അരച്ച് കഴിച്ച് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രണ്ട് ദിവസം മുമ്പ് മരിച്ചു.

പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. യുവതിയുടെ വീട്ടില്‍ നടക്കുന്ന സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളെ വിടില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാടെടുത്തതോടെ ചടങ്ങുകള്‍ വൈകി. പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ടാണ് കുട്ടികളെ എത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുട്ടികളെ തിരികെ കൊണ്ടുപോയിരുന്നു.

ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

12 വര്‍ഷം മുമ്പാണ് പ്രവാസിയായ സന്തോഷും ആശയും വിവാഹിതരായത്. യുവതി എത്തിയതോടെ ഐശ്വര്യം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ സഹോദരനും അമ്മയും ചേര്‍ന്ന് നിരന്തം പീഡിപ്പിച്ചെന്നാണ് ആരോപണം.