അധ്യക്ഷസ്ഥാനം ആരുടെയും ഔദാര്യമല്ല; എന്തിന് രാജിവയ്ക്കണമെന്ന് ബ്രിജ് ഭൂഷന്‍

03:43 PM Jan 20, 2023 | Deepika.com
ന്യൂഡല്‍ഹി: രാജിക്ക് തയാറല്ലെന്ന് ലൈംഗികാരോപണം നേരിടുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷനായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ്. ഫെഡറേഷന്‍ അധ്യക്ഷനാക്കിയത് ആരുടെയും ഔദാര്യത്തിനല്ല. പിന്നെ എന്തിന് രാജിവയ്ക്കണമെന്നും ബ്രിജ് ഭൂഷന്‍ ചോദിച്ചു. ഇന്ന് വൈകിട്ട് നാലിന് ബ്രിജ് സിംഗ് മാധ്യമങ്ങളെ കാണും.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസവും തുടരുകയാണ്. വ്യാഴാഴ്ച രാത്രി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും താരങ്ങളുമായി നടത്തിയ നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും അനുനയനീക്കങ്ങള്‍ ഉണ്ടായില്ല.

ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് താരങ്ങള്‍. ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്.

ബിജെപി നേതാവുകൂടിയായ ബ്രിജ് ഭൂഷണ്‍ നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഫെഡറേഷന്‍റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോട് മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ ആരോപിച്ചു.