ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനായ ബ്രിജ് ഭൂഷന് ശരണ്‍ സിംഗ് ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് 12ന് ബ്രിജ് ഭൂഷന് മാധ്യമങ്ങളെ കാണും. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗീക പീഡന ആരോപണത്തിനു പിന്നാലെയാണ് രാജിക്കൊരുങ്ങുന്നത്.
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസവും തുടരുകയാണ്. വ്യാഴാഴ്ച രാത്രി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും താരങ്ങളുമായി നടത്തിയ നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും അനുനയനീക്കങ്ങള്‍ ഉണ്ടായില്ല.
ഫെഡറേഷന് പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് താരങ്ങള്‍.
ബ്രിജ് ഭൂഷന്റെ വാര്‍ത്താസമ്മേളനത്തിന് മുമ്പ് കായികമാന്ത്രി പ്രതിഷേധക്കാരുമായി രണ്ടാംഘട്ട ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്.
ബിജെപി നേതാവുകൂടിയായ ബ്രിജ് ഭൂഷണ് നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. ഫെഡറേഷന്റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോട് മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ ആരോപിച്ചു.
അതേസമയം ബ്രിജ് ഭൂഷണ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ലൈംഗികാതിക്രമം ഉണ്ടായതായി ഒരു കായികതാരമെങ്കിലും തെളിയിച്ചാല്‍ തൂങ്ങിമരിക്കുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
ലൈംഗീക പീഡന ആരോപണം; ബ്രിജ് ഭൂഷണ് മാധ്യമങ്ങളെ കാണും
12:04 PM Jan 20, 2023 | Deepika.com