ത‌ട്ടിമുട്ടി ജയിച്ച് ഇന്ത്യ; ക്വാർട്ടർ ഉറപ്പിക്കാനായില്ല

11:14 PM Jan 19, 2023 | Deepika.com
റൗർക്കേല: ഹോക്കി ലോകകപ്പിലെ പൂൾ ഡി മത്സരത്തിൽ വെയ്ൽസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ. വിജയം സ്വന്തമാക്കിയെങ്കിലും ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ആതിഥേയർക്ക് സാധിച്ചില്ല.

‌മറ്റൊരു മത്സരത്തിൽ, ഗോൾ വ്യത്യാസത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള ഇംഗ്ലണ്ട് സ്പെയിനിനെ 4 -0 എന്ന സ്കോറിന് തകർത്തതോടെയാണ് നീലപ്പടയുടെ ക്വാർട്ടർ പ്രവേശനം അനിശ്ചിതത്വത്തിലായത്. പൂൾ ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ, ക്വാർട്ടർ സ്ഥാനത്തിനായി പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടണം. എല്ലാ പൂളിലേയും ഒന്നാം സ്ഥാനക്കാർക്കാണ് ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുക.

താരതമ്യേന ദുർബലരായ വെയ്‌ൽസിനെതിരെ ഗോളുകൾ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചു. നേരിട്ട് ക്വാർട്ടർ ഉറപ്പാക്കണമെന്ന ചിന്ത താരങ്ങളെ സമ്മർദത്തിലാക്കിയതോടെ ആദ്യ ഗോൾ കണ്ടെത്താൻ ഇന്ത്യക്ക് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

ഷംഷേർ സിംഗ് നേടിയ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യക്കായി ആകാശ്ദീപ് സിംഗ് രണ്ട് ഗോളുകൾ നേടി. ഹാഫ് ലൈനിൽ നിന്ന് സഹതാരങ്ങൾക്കൊപ്പം വൺ ടു പാസ് കളിച്ച് മുന്നേറിയാണ് ആകാശ്ദീപ് രണ്ട് തവണയും വല കുലുക്കിയത്.

ആകാശ്ദീപിന്‍റെ രണ്ടാം ഗോൾ വരുന്നതിന് മുന്പ് തന്നെ വെയ്‌ൽസ് 2 -2 എന്ന നിലയിൽ സ്കോർ ബോർഡ് തുല്യമാക്കിയിരുന്നു. മൂന്നാം ക്വാർട്ടറിന്‍റെ അവസാന ഭാഗത്ത് ലഭിച്ച പെനൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ചാണ് വെയ്‌ൽസ് സമനില പിടിച്ചത്.

ആകാശ്ദീപ് നൽകിയ നേരിയ ലീഡിൽ മുന്നേറിയ ഇന്ത്യക്കായി മത്സരം അവസാനിക്കാൻ 30 സെക്കൻഡുകൾ മാത്രം ശേഷിക്കെ സ്റ്റാർ സ്ട്രൈക്കർ ഹർമൻപ്രീത് സിംഗ് നാലാം ഗോൾ കണ്ടെത്തി.