ന്യൂഡൽഹി: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി നേതാവ് തേജസ്വി സൂര്യയാണെന്ന് സ്ഥിരീകരിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്തില്‍നിന്നുള്ള എംപിയുമായ തേജസ്വി സൂര്യക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽനിന്ന് വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി സംഭവം സ്ഥിരീകരിച്ചിരിക്കുന്നത്.
തേജസ്വി സൂര്യ അബദ്ധത്തിലാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്നും ഇതിൽ ക്ഷമാപണം നടത്തിയെന്നും മന്ത്രി പറഞ്ഞു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് യാത്രക്കാരൻ തേജസ്വി സൂര്യ ആയിരുന്നെന്ന് വ്യോമയാന മന്ത്രി സ്ഥിരീകരിക്കുന്നത്. അദ്ദേഹം അബദ്ധത്തിലാണ് വാതിൽ തുറന്നത്. എന്നാൽ എല്ലാ പരിശോധനകൾക്കും ശേഷം മാത്രമേ വിമാനം പറന്നുയരാൻ അനുവദിക്കൂ. അതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തേജസ്വി സൂര്യ എമര്‍ജന്‍സി വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ പത്തിനു ചെന്നൈയില്‍നിന്നു തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്കു പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
തിരുച്ചിറപ്പള്ളിയില്‍ നടന്ന യുവമോര്‍ച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയ്ക്കൊപ്പം യാത്രതിരിച്ചതായി രുന്നു തേജസ്വി സൂര്യ. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ എമര്‍ജന്‍സി വാതില്‍ തുറക്കേണ്ടതെങ്ങനെയെന്ന കാര്യം പതിവ് സുരക്ഷാക്രമീകരണങ്ങളുടെ ഭാ ഗമായി വിമാനജീവനക്കാര്‍ യാത്രക്കാരോടു വിശദീകരിച്ചിരുന്നു. എമര്‍ജന്‍സി വാതിലുകളിലൊന്നിന്റെ സമീപത്തിരിക്കുകയായിരുന്ന തേജസ്വി സൂര്യ ഇതിനു പിന്നാലെ ലിവര്‍ വലിച്ച് വാതില്‍ തുറക്കുകയായിരുന്നുവെന്നാണു സഹയാത്രികര്‍ പറയുന്നത്.
തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിമാനത്തിനു സമീപം കുതിച്ചെത്തുകയും യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍നിന്നിറക്കി ബസിലേക്കു മാറ്റുകയും ചെയ്തു. എമര്‍ജന്‍സി വാതിലിലൂടെ എയര്‍ ലീക്ക് ഉണ്ടായതായാണു യാത്രക്കാരെ ഔദ്യോഗികമായി അറി യിച്ചത്. തുടര്‍ന്ന് രണ്ടു മണിക്കൂറോളം സുരക്ഷാപരിശോധനകള്‍ നടത്തിയശേഷമാണു യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റി യാത്ര പുറപ്പെട്ടത്.
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി നേതാവാണെന്ന് സ്ഥിരീകരിച്ച് മന്ത്രി
06:39 PM Jan 18, 2023 | Deepika.com