പാലക്കാട്ട് വൻ സ്പിരിറ്റ് വേട്ട; 4818 ലിറ്റർ പിടികൂടി

10:42 PM Jan 17, 2023 | Deepika.com
പാലക്കാട്: ചെമ്മണാന്പതിയിൽ 4818 ലിറ്റർ വ്യാജ സ്പിരിറ്റ് പിടികൂടി. പ്രദേശത്തെ മാവിൻത്തോട്ടത്തിലുള്ള കെട്ടിടത്തിലെ ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച സ്പിരിറ്റാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

146 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സ്പിരിറ്റ് സൂക്ഷിച്ചിരുന്ന തോട്ടത്തിന്‍റെ മേൽനോട്ടക്കാരനായ സബീഷ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രവീൺ എന്നയാളുടെ തോട്ടത്തിൽ ചെത്തുന്ന കള്ളിൽ ചേർക്കാനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആണ് പിടികൂടിയത്. പ്രവീൺ നൽകിയ വിവരമനുസരിച്ചാണ് എക്സൈസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തിയത്. കേസിൽ പ്രവീണിനെ രണ്ടാം പ്രതിയായി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മാവേലിക്കര, ആലപ്പുഴ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്ന കള്ളിൽ ചേർക്കാനാണ് പ്രതികൾ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.