വെള്ളാപ്പള്ളിക്ക് തിരിച്ചടി: എസ്എന്‍ ട്രസ്റ്റിന്‍റെ ബൈലോയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

03:53 PM Jan 17, 2023 | Deepika.com
കൊച്ചി: എസ്എന്‍ ട്രസ്റ്റിന്‍റെ ബൈലോയില്‍ നിര്‍ണായകമായ ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്‍റെ സ്വത്ത് സംബന്ധിച്ച കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടു. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

എസ്എന്‍ ട്രസ്റ്റ് ബൈലോ തയാറാക്കിയത് ഹൈക്കോടതി ആയതിനാല്‍ ഇത് ഭേദഗതി ചെയ്യാനുള്ള അധികാരവും ഹൈക്കോടതിക്ക് മാത്രമാണ്. മുന്‍ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ട്രസ്റ്റിന്‍റെ സുതാര്യത ഉറപ്പാക്കാന്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്‍റെ വാദം. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ അത് കേസിന്‍റെ നടപടികളെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ.മഹേശന്‍റെ മരണത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ കോടതി തീരുമാനം വെള്ളാപ്പള്ളിക്കും തിരിച്ചടിയാകും.