റിമോട്ട് വോട്ടിംഗ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

02:20 PM Jan 17, 2023 | Deepika.com
ന്യൂഡല്‍ഹി: ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന റിമോട്ട് വോട്ടിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 28 വരെയാണ് സമയം നീട്ടിയത്.

ഈ മാസം 31 വരെയാണ് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ നേരത്തെ സമയം അനുവദിച്ചിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കമ്മീഷന്‍ കൂടുതല്‍ സമയം അനുവദിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവര്‍ക്ക് അവര്‍ ആയിരിക്കുന്ന സ്ഥലത്തുവച്ചുതന്നെ സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഒരേ വോട്ടിംഗ് യന്ത്രത്തില്‍ 72 മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമായ റിമോട്ട് വോട്ടിംഗ് മെഷീനും കമ്മീഷന്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.

റിമോട്ട് വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്താന്‍ കമ്മീഷന്‍ തിങ്കളാഴ്ച വിളിച്ച യോഗത്തില്‍ എട്ട് ദേശീയ പാര്‍ട്ടികളുടെയും 40 പ്രാദേശിക പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മെഷീന്‍ പരിചയപ്പെടുത്തിയിരുന്നില്ല.

ഇത് സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കമ്മീഷന് വ്യക്തമായ മറുപടിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഉപതെരഞ്ഞെടുപ്പുകളില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാകും, മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കൃത്യമായ കണക്കുണ്ടോ എന്ന ചോദ്യത്തിനും കമ്മീഷന്‍ വ്യക്തമായ മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷത്തിന്‍റെ നിലപാട് ഇത് സംബന്ധിച്ച കമ്മീഷന്‍റെ അന്തിമ തീരുമാനത്തില്‍ നിര്‍ണായകമാണ്.