ഗംഗാ വിലാസ് ബിഹാറിൽ കുടുങ്ങിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം: കപ്പൽ ഓപ്പറേറ്റർ

11:11 AM Jan 17, 2023 | Deepika.com
വാരണസി: ആഡംബര ഉല്ലാസ നൗകയായ എംവി ഗംഗാ വിലാസ് കന്നിയാത്രയിൽ കുടുങ്ങിയെന്ന റിപ്പോർട്ട് നിഷേധിച്ച് കപ്പലിന്‍റെ ഓപ്പറേറ്ററായ എക്സോ‌ട്ടിക് ഹെറിട്ടേജ് ഗ്രൂപ്പ്. കപ്പൽ കുടുങ്ങിപോയെന്ന പ്രചാരണം തികച്ചും അവാസ്തവമാണ്. മുൻകൂട്ടിയുള്ള ഷെഡ്യൂൾ പ്രകാരമാണ് കപ്പൽ ബിഹാറിലെ ചപ്രയിൽ എത്തിയതെന്നും എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പിന്‍റെ ചെയർമാൻ രാജ് സിംഗ് പറഞ്ഞു.

ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ലെന്നും വിനോദ സഞ്ചാരികളെ ചെറു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചെന്നുമായിരുന്നു വാർത്ത വന്നത്. ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ കപ്പൽ കുടുങ്ങിയതല്ലെന്ന് രാജ് സിംഗ് പറഞ്ഞു. വലിയ കപ്പലുകൾക്ക് തീരത്തേക്ക് പോകാൻ കഴിയില്ല. ഒരു ക്രൂയിസ് കപ്പലിന് ഇത് സാധാരണമാണ്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്കായി പലയിടങ്ങളിലും ബോട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പൽ എല്ലായ്‌പ്പോഴും പ്രധാന പാതയിൽ തന്നെയാകും തുടരുകയെന്നും എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.

ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.