ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറുടെ കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപ നല്കി റവന്യു മന്ത്രി കൈലാഷ് ഗലോട്ട്.
2020 ജൂണില്‍ മരിച്ച ലാല്‍ സിംഗ് എന്നയാളുടെ കുടുംബത്തിനാണ് ഡല്‍ഹി സര്‍ക്കാരിന്റെ സഹായഹസ്തമെത്തിയത്.
മനുഷ്യത്വത്തെയും സമൂഹത്തെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച കോവിഡ് യോദ്ധാക്കളുടെ കുടുംബങ്ങൾക്കൊപ്പം ഡൽഹി സർക്കാർ എപ്പോഴും നിൽക്കുമെന്ന് ധനസഹായം കൈമാറി ഗലോട്ട് പറഞ്ഞു.
പ്രിയപ്പെട്ട ഒരാളുടെ നഷ്ടം എത്ര പണം നൽകിയാലും നികത്താൻ കഴിയില്ലെന്ന് ഞാൻ പൂർണമായും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, എന്നാൽ കൊറോണ യോദ്ധാക്കൾ നടത്തിയ ത്യാഗത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹി സർക്കാരിന് ഈ ധനസഹായം ഒരു മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1984ല്‍ ക്ലീനറായാണ് ലാല്‍ സിംഗ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ക്ലീനറായ ലാല്‍ സിംഗ്, 2002ലാണ് ഡ്രൈവറായത്. അദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകി ഡൽഹി സർക്കാർ
01:01 AM Jan 17, 2023 | Deepika.com