കൊച്ചി: ബലാത്സംഗക്കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ പോലീസ് ഇൻസ്പെക്ടർ പി.ആര്. സുനു ഹൈക്കോടതിയില്‍. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് സുനു കോടതിയെ സമീപിച്ചത്.
ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ സുനുവിനെ കഴിഞ്ഞ ദിവസമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. നാല് സ്ത്രീ പീഡന കേസുകള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു.
പിരിച്ചുവിടാതിരിക്കാനുള്ള വിശദീകരണം നല്കാന് ഹാജരാകണമെന്ന് നോട്ടീസ് അയച്ചെങ്കിലും സുനു ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഡിജിപി അനിൽ കാന്ത് സുനുവിനെ പിരിച്ചുവിട്ടുകൊണ്ട് നടപടിയെടുത്തത്.
പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് ഡിജിപി നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സേനയിൽനിന്നു പിരിച്ചുവിടുന്നത്.
15 പ്രാവശ്യം വകുപ്പുതല നടപടിയും ആറു സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാത്സംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിക്ക് പോലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് ഡിജിപി ഉത്തരവിൽ വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ വിചാരണ വേഗത്തിലാക്കണം; മുന്‍ സിഐ പി.ആര്. സുനു ഹൈക്കോടതിയില്‍
10:39 PM Jan 16, 2023 | Deepika.com