കട്ടക്കിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു

10:59 PM Jan 14, 2023 | Deepika.com
കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

അഞ്ജന സ്വയിൻ (45) എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേവരെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ബദാംബയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു.

മകര സംക്രാന്തി മേളയിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മകര സംക്രാന്തി ദർശിക്കാൻ പാലത്തിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിനു കാരണമായത്.