സിപിഎം കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് സതീശൻ

04:44 PM Jan 14, 2023 | Deepika.com
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരള സമൂഹത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സ്വകാര്യ - കൽപിത സർവകലാശാലകൾക്കുള്ള അനുമതി നയംമാറ്റമല്ലെന്നും കാലോചിതമായ രൂപപ്പെടുത്തലാണെന്നും എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

നിലപ്പാട് മാറ്റതോടെ ഇപ്പോള്‍ സ്വാശ്രയ സമരത്തെ സിപിഎം തള്ളിപ്പറയുകയാണ്. ഈ സമരത്തിന്‍റെ ഭാഗമായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്പ്. അതുകൊണ്ട് തന്നെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുടുംബത്തോടും പുഷ്പനോടും പൊതുസമൂഹത്തോടും സിപിഎം മാപ്പ് ചോദിക്കണമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ്എഫ്ഐക്കാരെ വിട്ട് വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസനെ ആക്രമിച്ചതും സിപിഎമ്മാണെന്ന് സതീശൻ ഓർമിച്ചു.

വൈകി മാത്രമേ സിപിഎമ്മിന് വിവേകം ഉദിക്കൂവെന്നതിന്‍റെ അവസാന ഉദാഹരണമാണിതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.