ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി സുധീഷ് ശ്രമിച്ചെന്ന് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ്. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
മദ്യം വാങ്ങിയശേഷം ഇയാള്‍ അതില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. സിറിഞ്ച് ഉപയോഗിച്ചല്ല വിഷം കലര്‍ത്തിയത്, മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് കീടനാശി ഒഴിക്കുകയായിരുന്നെന്നും എസ്പി പറഞ്ഞു. പിന്നീട് മദ്യം വഴിയില്‍ കിടന്ന് കിട്ടിയതാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചു.
പ്രതിയുടെ അമ്മാവനായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്(40) ആണ് മരിച്ചത്. കുഞ്ഞുമോന്റെ
സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ മദ്യത്തിന് അരുചി തോന്നിയതിനാല്‍ കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മനോജ് കുറച്ച് മാത്രമാണ് കുടിച്ചത്. അതിനാല്‍ മനോജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും രക്ഷപെട്ടു.
വഴിയില്‍ കിടന്ന് മദ്യം ലഭിച്ചെന്നു പറഞ്ഞ് അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നിവരെ സുധീഷ് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ സുധീഷ് മദ്യപിച്ചില്ല. അനില്‍ കുമാറും കുഞ്ഞുമോനും മദ്യം തീരുന്നതുവരെ കഴിച്ചു.
മദ്യം കഴിച്ച് അധിക സമയം കഴിയുന്നതിനു മുന്‍പ് തന്നെ മൂവരും ഛര്‍ദി തുടങ്ങി. ഈ ഘട്ടത്തില്‍ പ്രതിയുടെ അമ്മാവനായ കുഞ്ഞുമോനെ മാത്രം രക്ഷപെടുത്താന്‍ ഇയാള്‍ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.
മദ്യത്തിൽ വിഷം കലർത്തിയ സംഭവം; പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെന്ന് എസ്പി
11:58 AM Jan 14, 2023 | Deepika.com