മോസ്കോ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് നേതൃത്വം നൽകിയിരുന്ന ജനറൽ സെർജി സുരോവികിനെ നീക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സംയുക്ത സേനാ തലവനായി ചുമതലയേറ്റു മൂന്നു മാസത്തിന് ശേഷമാണ് സുരോവികിനെ പുറത്താക്കുന്നത്.
യുക്രെയ്നിലെ ഊർജ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സുരോവിക്കാണ്. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ഗെറാസിമോവ് ഇനി പുടിന്റെ മേൽനോട്ടമുള്ള "പ്രത്യേക സൈനിക ഓപ്പറേഷൻ' നയിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2012 മുതൽ റഷ്യയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫാണ് ഗെറാസിമോവ്. സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഏറ്റവുമധികം കാലം റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി പദവിയിലുള്ള ആളാണ് ഗെറാസിമോവ്. യുക്രെയ്ൻ യുദ്ധത്തിൽ സുരോവിക് ഗെറാസിമോവിന്റെ ഡെപ്യൂട്ടിയാകും.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത്.
സുരോവിക്കിനെ നീക്കി; യുക്രെയ്ൻ യുദ്ധം നയിക്കാൻ റഷ്യക്ക് പുതിയ കമാൻഡർ
08:02 AM Jan 12, 2023 | Deepika.com